കൊല്ലം: കോവിഡ് 19 ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. മുപ്പത്തഞ്ചു വയസായിരുന്നു. ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു ഈ മാസം പന്ത്രണ്ടിനാണ് അൽബർഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്നു കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നു ദുബായിൽ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നു മലയാളികളാണ് യുഎഇയിൽ മരിച്ചത്. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം പത്തൊൻപതായി. കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മൊത്തം മരിച്ച മലയാളികളുടെ എണ്ണം 53 ഉം ആയി
അൽബർഷയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷിന്റെ മരണം ഇന്ന് പുലർച്ചെയാണ് സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസ തേടിയ രതീഷ് ഈമാസം 12 മുതൽ ആശുപത്രിയിലായിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.
മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് സംസ്കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.