ലക്നോ: ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊവിഡ് 19 വ്യാപനത്തിന്റെ ഭീതിയിൽ കഴിയുകയാണ് ജനം. ഭീതിയുടെ ഈ കാലത്ത് മനുഷ്യത്വം എന്തെന്ന് കാണിച്ചു തരികയാണ് ഉത്തർപ്രദേശിലെ കുറച്ച് യുവാക്കൾ. ബുലന്ദ്ഷഹറിൽ രവിശങ്കർ എന്ന വ്യക്തി അർബുദ രോഗത്തെ തുടർന്ന് മരിച്ചു. രവിശങ്കറിന് നാല് മക്കളാണ്.
രണ്ട് ആൺമക്കളിൽ ഒരാൾ സംസ്ഥാനത്തിന് പുറത്താണ്. ലോക്ഡൗണിനെ തുടർന്ന് ഇയാൾക്ക് എത്താൻ കഴിഞ്ഞില്ല. ഭീതി മൂലം മറ്റ് ബന്ധുക്കളും. പിതാവിന്റെ മൃതശരീരം സംസ്കരിക്കാൻ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഇളയമകൻ ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് സമീപത്തെ മുസ്ലിം യുവാക്കൾ മുന്നോട്ടുവന്നത്.
മൃതദേഹം ചുമലിലേറ്റി രാമനാപം ജപിച്ച് ഇവർ സംസ്ക്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി വർഗീയ ഏറ്റുമുട്ടലുകൾ നടന്ന പ്രദേശമാണ് ബുലന്ദ്ഷഹർ. അവിടെ നടന്ന ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Beauty of Humanity; Muslim from Bulandshahr helped in performing the last rites of a Hindu neighbour Ravi Shankar. While his relatives refuse to carry his body because of cornovirus fear. The local Muslims carried the body to the cremation ground! pic.twitter.com/PlldLgQCPc
— Salman Nizami (@SalmanNizami_) March 29, 2020