പൂന : കൊറോണ വൈറസ് പ്രതിരോധത്തിനായി നിരവധി പ്രമുഖർ സാമ്പത്തിക സഹായം നൽകുന്നതിനിടെയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ധോണി ഒരു ലക്ഷം രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് ധന സഹായം നൽകിയത്. എന്നാൽ ധോണിയുടെ ഈ പ്രഖ്യാപനം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിവാദമായിരിക്കുകയാണ്.
ധോണിയുടെ ഒരു ദിവസത്തെ ഷോപ്പിങ്ങ് ബിൽ തുക ഇതിൽ കൂടുതൽ ഉണ്ടാകുമെന്നും, തുക തീരെ കുറഞ്ഞ് പോയെന്നുമുളള തരത്തിൽ വലിയ വിമർശനങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പാൾ ധോണിക്ക് എതിരെ പ്രചരിക്കുന്നത്.
രാജ്യം ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 1.7 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ നിരവധി താരങ്ങൾ കൊറോണ റിലീഫ് ഫണ്ടിലേക്ക് ധന സഹായം നൽകി. ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ 50 ലക്ഷം രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ധോണി ഒരു ലക്ഷം രുപ നൽകിയത്.