ഭോപ്പാൽ: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡിനെ തടയാൻ സ്വകാര്യ വികാരങ്ങളെ മറച്ചുപിടിച്ചുകൊണ്ട് പ്രവർത്തിക്കുകയാണ് മധ്യപ്രദേശിൽ അഷറഫ് അലി എന്ന ആരോഗ്യ പ്രവർത്തകൻ. വീടുകളുടെ സാനിറ്റൈസിങ് ചുമതലയുള്ള ഹെൽത്ത് ഓഫീസറാണ് അദ്ദേഹം.
രാജ്യത്ത് കോവിഡ് മരണം 20 കടന്ന സാഹചര്യത്തിൽ അതിനെ ചെറുക്കാനായി സ്വന്തം അമ്മയുടെ മരണവാർത്തക്കിടയിലും പ്രവർത്തിക്കുകയാണ് അഷറഫ് അലി. മരണവാർത്തയറിഞ്ഞിട്ടും മധ്യപ്രദേശിലെ വീടുകളിൽ തന്റെ ജോലിയായ സാനിറ്റൈസിങ് ചെയ്തുകൊണ്ടിരിക്കുകയാണ് അഷറഫ് അലി. അമ്മയെക്കാൾ വലുതായി മറ്റൊന്നുമില്ല. ജോലിക്ക് വന്നതിന് ശേഷമാണ് അമ്മക്ക് വയ്യ എന്ന് അറിയുന്നത്. എന്നാൽ, എനിക്ക് എന്റെ നാടിനെ സേവിക്കുക തന്നെ വേണമന്ന് അലി പറഞ്ഞു.
വീടുകളുടെ സാനിറ്റൈസിങ് ചുമതലയുള്ള ഹെല്‍ത്ത് ഓഫിസറാണ് അഷ്റഫ് അലി. കൊവിഡ് വ്യാപനസമയത്ത് ഏറെ സുപ്രധാനമുള്ള ജോലിയാണ് അദ്ദേഹത്തിന്റെത്. ഓരോ ദിവസവും ചെയ്താലും ചെയ്താലും തീരാത്തത്ര ജോലിയാണ് അദ്ദേഹത്തിന്. അങ്ങനെയുള്ളൊരു ബുധനാഴ്ച്ച രാവിലെയാണ് തന്റെ മാതാവിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ചെവിയിലെത്തിയത്.
അപ്പോള്‍ തന്നെ അദ്ദേഹം വീട്ടിലേക്ക് ഓടിയിരുന്നെങ്കിലും അദ്ദേഹത്തെ ആരും കുറ്റം പറയില്ലായിരുന്നു. എന്നാല്‍ തന്റെ ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അദ്ദേഹം അതിനു തയ്യാറായില്ല. തന്റെ ദുഖം ഉള്ളിലൊതുക്കി അദ്ദേഹം ജോലി തുടര്‍ന്നു.
അമ്മയെക്കാള്‍ വലുതായി മറ്റൊന്നുമില്ല. അമ്മയ്ക്ക് ശേഷമാണ് മാതൃരാജ്യം. എന്നാല്‍ ഇന്ന് എന്റെ മാതൃരാജ്യം അപകടത്തിലാണ്. ജോലിക്ക് വന്നതിന് ശേഷമാണ് അമ്മ മരിച്ചു എന്ന് അറിയുന്നത്. എന്നാല്‍, എനിക്ക് എന്റെ നാടിനെ സേവിക്കുക തന്നെ വേണം. അലി പറഞ്ഞു.ഉച്ചകഴിഞ്ഞ് നടന്ന ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അഷ്റഫ് അലി പോയി. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തിരികെ വന്ന് ജോലി തുടര്‍ന്നു.
ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് -19-പോരാട്ട സംഘത്തിലെ മറ്റൊരു അംഗമായ ഇര്ഫാന് ഖാന് തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് അദ്ദേഹവും ജോലിയില്‍ തിരിച്ചെത്തി,’ഇത് അസാധാരണമായ സമയമാണ്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ നാമെല്ലാവരും ഇപ്പോള്‍ ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ എന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എനിക്ക് ചുമതലപ്പെടുത്തിയ ജോലി പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജം ഞാന്‍ കണ്ടെത്തി, ‘- ഇര്ഫാന് ഖാന് പറഞ്ഞു.
ബുധനാഴ്ച തന്റെ ഓഫീസില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്ബോഴാണ് അദ്ദഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഈ അപകട കാലഘട്ടത്തിലെ യഥാര്‍ഥ ഹീറോകളാണ് ഇവരെപ്പോലെ സ്വന്തം ദുഖങ്ങള്‍ മറന്ന് അവരുടെ കടമ നിര്‍വഹിക്കുന്ന ഓരോരുത്തരും
ഭോപ്പാലിൽ രണ്ട് ഷിഫ്റ്റുകൾ വീതം ദിനംപ്രതി 5000 വീടുകളാണ് സാനിറ്റൈസ് ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് മരണങ്ങൾ ദിനം പ്രതി കൂടി വരികയാണ്. വലിയ തോതിലേക്ക് വ്യാപനം നീങ്ങുമ്പോഴും ഇതുവരെ സമൂഹ്യ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.