ആടുജീവിതം സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോർദാനിൽ തങ്ങേണ്ടി വന്ന നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും സംഘവും അവിടെ നടപ്പാക്കിയ ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായ സംഭവത്തിൽ നോർക്ക ഇടപെട്ടു.
ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയിൽ പെടുത്താൻ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര നിർദേശം നൽകി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങൾ തിരക്കുകയും ചെയ്തു.
സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുണ്ട്. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങൾ നൽകാമെന്നും എംബസി ഉറപ്പു നൽകി. നടൻ പൃഥ്വിരാജ് ഉൾപ്പെടെ 58 പേരടങ്ങുന്ന സംഘമാണ് ജോർദാൻ ഗവൺമെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയിൽ ചിത്രീകരണം നടത്തിയിരുന്നത്. ആദ്യ ഘട്ട ചിത്രീകരണം കഴിഞ്ഞിരുന്നു.
എന്നാൽ ജോർദാനിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ ആടുജീവിത സംഘത്തിന് വാദിറം മരുഭൂമിയിലെ ആൽ സുൽത്താൻ ക്യാംപ് വിട്ട് പുറത്തു പോകാൻ കഴിയാത്ത സ്ഥിതിയിലാവുകയായിരുന്നു. താൻ സംഘത്തെ സന്ദർശിച്ചതായും അവർ സുരക്ഷിതരാണെന്നും വിവരങ്ങൾ കൃത്യമായി അറിയുന്നുണ്ടെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി അറിയിയച്ചിരുന്നു.അവരുടെ ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 15നാണ് ഷൂട്ടിങ്ങ് അവസാനിക്കേണ്ടത്.