വീട്ടിൽ റെയ്ഡ് നടത്തി ഉപദ്രവിച്തിന് ശേഷം ആദായ നികുതി വകുപ്പ് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാല നിലപാടിലുറച്ച് കേന്ദ്രത്തിനെതിരെ പ്രതികരിച്ച് നടൻ വിജയ്. പൗരത്വഭേതഗതി നിയമത്തിനെതിരെ മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് വിജയ് ആഞ്ഞടിച്ചത്. നിയമം ജനങ്ങൾക്ക് വേണ്ടിയായിരിക്കണം അല്ലാതെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടിയായിരിക്കരുത്.
സർക്കാർ സ്വന്തം താൽപര്യത്തിനനുസരിച്ച് നിയമം ഉണ്ടാക്കി ജനങ്ങളെ പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്നും വിജയ് പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ തുടർച്ചയായ 30 മണിക്കൂർ ചോദ്യം ചെയ്യലിനെ കുറിച്ചും റെയ്ഡിനെ കുറിച്ചും പിന്നീട് ക്ലീൻ ചിറ്റ് നൽകിയതിനെ കുറിച്ച് താരം പ്രതികരിച്ചു. ”റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം എനിക്ക് വേണം.
സമാധാനമുള്ള ആ പഴയ ജീവിതം തിരിച്ചു ലഭിക്കണം. ശത്രുക്കളെ സ്നേഹം കൊണ്ട് നേരിടും എതിർപ്പുകളെ വിജയം കൊണ്ട് കീഴ്പ്പെടുത്തും”- വിജയ് പറഞ്ഞു. ജീവിതം ഒരു പുഴപോലെയാണ്. അതിന്റെ വഴിയില്‍, തിരി കത്തിച്ച് ഒഴുക്കുന്നവര് പല ഇടത്തുമുണ്ടാകും, വെള്ളത്തിലേക്ക് കല്ലെടുത്തെറിയുന്നവരുമുണ്ടാകും. കല്ലുകളെ താഴ്ചയിലേക്കാക്കി പുഴ ഒഴുക്ക് തുടരും.
അതുപോലെ ചെയ്യുകയെന്നതാണ് ജീവിതത്തില്‍ നമ്മുടെ ഉത്തരവാദിത്വം. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്കരിക്കുക. – വിജയ് കൂട്ടിച്ചേർത്തു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ അധികം ജനപങ്കാളിത്തമില്ലാതെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു മാസ്റ്റേഴ്സിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ്. കറുപ്പ് സ്യൂട്ട് ധരിച്ച് ചടങ്ങിനെത്തിയ വിജയിനെ ആവേശഭരിതരായി ആർത്തു വിളിച്ച് ആരാധകർ സ്വാഗതം ചെയ്തു. തന്റെ സുഹൃത്ത് അജിത്തിനെ പോലെയാണ് താൻ വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് വിജയ് പറഞ്ഞപ്പോൾ ജനക്കൂട്ടം ആർത്ത് വിളിച്ചു.
സംവിധായകൻ ലോകേഷ് കനകരാജ്, വിജയ് സേതുപതി, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, മാളവിക മോഹനൻ തുടങ്ങി അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ എത്തിയിരുന്നു.