പ്രേക്ഷകമനസ്സിൽ നിറഞ്ഞുനിൽക്കുന്ന പ്രണയചിത്രത്തിന് രണ്ടാം ഭാഗം വരുന്നതിന്റെ സൂചന നൽകി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. ജെസ്സിയുടെയും കാർത്തിക്കിന്റെയും പ്രണയം പറഞ്ഞ വിണ്ണെത്താണ്ടി വരുവായ (വിടിവി) വീണ്ടും സ്ക്രിനിലെത്തുമെന്ന് ചിത്രത്തിന്റെ 10ാം വാർഷിക ദിനത്തിൽ ഗൗതം മേനോൻ പറഞ്ഞു.
സിമ്പുവും തൃഷയും പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ജെസ്സിക്കും കാർത്തിക്കിനും എന്താണ് സംഭവിച്ചതെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.
2010ൽ തിയറ്ററിലെത്തിയ ചിത്രത്തിലെ സംഭാഷണങ്ങളും ഗാനങ്ങളുമെല്ലാം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടവയാണ്.
എ ആർ റഹ്മാൻ ആദ്യമായി ?ഗൗതം മേനോനുമായി സംഗീതമൊരുക്കിയ ചിത്രംകൂടിയാണിത്. വിടിവിയുടെ പത്താം വാർഷികത്തിന്റെ ഭാ?ഗമായി പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ മറുപടി നൽകുന്നതിനിടയിലായിരുന്നു പ്രഖ്യാപനം. ‘ചിത്രത്തിന്റെ എഴുത്ത് ജോലികളായി ധാരാളം ചിന്തകളിലൂടെ കടന്നുപോയി. തിരക്കഥയിൽ സുഹൃത്തുകൾ, എഴുത്തുകാർ, പങ്കാളികൾ എന്നിവരുടെ പങ്കുണ്ട്.’ ഗൗതം മേനോൻ പറഞ്ഞു.
സിമ്പു അനുമതി നൽകിയാൽ സിനിമ ആരംഭിക്കും. കാർത്തിക്കിന്റെ ജീവിതവും 10 വർഷത്തിന് ശേഷം അയാൾ എന്തു ചെയ്യുന്നുവെന്നതുമായിരിക്കും സിനിമയുടെ ഇതിവൃത്തമെന്നും സംവിധായകൻ സൂചന നൽകി. സിമ്പുവല്ലാതെ മറ്റൊരാളെ കഥാപാത്രമായി ആലോചിക്കാൻ കഴിയില്ലെന്നും ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഗൗതം മേനോൻ പറഞ്ഞു. സാമന്തയുടെ ആദ്യം ചിത്രം കൂടിയായിരുന്നു വിണ്ണൈത്താണ്ടി വരുവായ.
ജോഷ്വാ ഇമൈ പോൽ കാഖയുടെ ചിത്രീകരണത്തിലാണ് ഗൗതം മേനോനിപ്പോൾ. വെങ്കട് പ്രഭു ചിത്രം മാനാടാണ് സിമ്പുവിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം.