മലയാളിയായ താരസുന്ദരി അമല പോളിന്റെ വിവാഹവും വിവാഹ മോചനവും തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് . സംവിധായകൻ എഎൽ വിജയിയുമായുള്ള വിഹാഹ മോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ടിപ്പോൾ.
എഎൽ വിജയിയുടെ പിതാവ് ഇക്കാര്യത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയതാണ് വിവാഹ മോചനം വീണ്ടും ചർച്ചയാവാൻ കാരണം. അമലയും വിജയിയും വേർപിരിഞ്ഞതിന് കാരണം നടൻ ധനുഷ് ആണ് എന്നായിരുന്നു വിജയിയുടെ പിതാവിന്റെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ എഎൽ വിജയിയുടെ പിതാവും തമിഴ് നിർമാതാവുമായ എഎൽ അഴകപ്പൻ ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് ഇങ്ങനെ വെളിപ്പെടുത്തിയത്.
വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ധനുഷ് നിർമ്മിച്ച ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക് തിരികെ കൊണ്ട് വരാൻ നിർബന്ധിച്ചു. ഇതിന് പിന്നാലെ അമല അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു എന്നും അഴകപ്പൻ പറഞ്ഞിരുന്നു.
ഇതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിയ്ക്കുകയാണ് അമല പോൾ. ‘എന്റെ തീരുമാനത്തിലായിരുന്നു വിവാഹമോചനം. അത് മറ്റൊരാളുടെ പേരിൽ ആരോപിക്കുന്നത് ശരിയല്ല. ധനുഷ് എന്റെ വളരെ അടുത്ത സുഹൃത്താണ്. ഏറെ കാലം മുൻപ് നടന്ന വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല’ എന്നും താരം പറഞ്ഞു. എന്നാൽ പിതാവിന്റെ ആരോപണങ്ങൾ എഎൽ വിജയ് നേരത്തെ തന്നെ തള്ളിയിരുന്നു.